കുഞ്ഞൂസിനുള്ള മറുപടി മൈലാഞ്ചി തന്നല്ലോ... പിന്നെ മൈലാഞ്ചിക്കുള്ള മറുപടി, അത് ഞാന്‍ നേരില്‍ കൊടുക്കാം. ബിലാത്തി, ശരിയാ മാഷെ. പക്ഷേ ഒരൊറ്റ സ്ഥലത്ത് നിന്ന് കൊണ്ടുള്ള ചിത്രങ്ങളാണ് എല്ലാം. അതായിരുന്നു അടിക്കുറിപ്പ് ഒഴിവാക്കിയത്. വൈകാതെ അടുത്ത പോസ്റ്റ് വരുന്നതാണ്, ജാഗ്രതൈ!!!
ഏഴാറ്റുമുഖവും ഫോട്ടോകളും നന്നായിട്ടുണ്ട്. ഒറ്റ നില്പില് നിന്ന് ഫോട്ടോയെടുക്കാന്‍ എന്തായിരുന്നു ചേതോവികാരം എന്നു വെളിപ്പെടുത്തിയിരുന്നെങ്കില്‍ നന്നായിരുന്നു. നടന്നു ഫോട്ടോയെടുക്കാമായിരുന്നില്ലേ..?
കല്യാണത്തിന് വിളിച്ചില്ല എന്നതുപോട്ടെ, കല്യാണം കഴിഞ്ഞ വിവരം പോലും ആത്മന് ബൂലോഗരെ അറിയിക്കാഞ്ഞത് പാതകമായിപ്പോയി. പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട് ആത്മന്റെ പോസ്റ്റില്‍നിന്നും വോക്കൌട്ട് നടത്താന്‍ ഞാന്‍ എല്ലാ ബൂലോഗരേം ക്ഷണിച്ചുകൊള്ളുന്നു.
(വെറുതെ, ആരും കൂടെ വരില്ലെന്നറിയാം. എന്നാലും ചുമ്മാ. ഞാന്‍ കമന്റിട്ടിട്ടാണേ പോകുന്നത്..)
നിരക്ഷരന്, കാര്യമായി എഴുതാന്‍ ഒന്നും അപ്പോ തോന്നിയില്ല. ഇവിടേയ്ക്ക് വെള്ളം എത്തുന്നത് അതിരപ്പിള്ളിയില്‍ നിന്നാണ്. ഇവിടുന്ന് ഒരു 13 കി.മീ.കൂടി പോയാല്‍ അവിടെയെത്താം.
സുപ്രിയ, ഏഴാറ്റുമുഖത്ത് നമുക്ക് ഇറങ്ങാന്‍ പറ്റുന്ന ചില സ്ഥലങ്ങളാണ് ഉള്ളത്. ഞാന്‍ പോയത് ഒരു ഹര്‍ത്താല്‍ ദിവസം ആയിരുന്നു. അതുകൊണ്ട് മറ്റെല്ലായിടത്തും ആളുകള്‍ ഇറങ്ങിയിരുന്നു. പിന്നെ വെള്ളം കൂടുതലും പാറകളില്‍ വഴുക്കലും ഉണ്ടായതിനാല്‍ അധികം നടന്ന് പോകാന്‍ കഴിഞ്ഞിരുന്നില്ല. പിന്നെ കല്യാണം, അതൊരു വല്യ സംഭവമൊന്നും അല്ലാന്നെ...
പെട്ടന്ന് തീരുമാനിച്ച യാത്രയായിരുന്നു ഇന്നത്തേത്. സൂര്യകാന്തി വിളവെടുക്കാറായി എന്നറിഞ്ഞതുകൊണ്ട് പിന്നൊന്നും നോക്കിയില്ല. ഒരു വർഷത്തിനും മുൻപ് കണ്ടു വച്ച സ്ഥലമാണ്. കഴിഞ്ഞ വർഷം കാലാവസ്ഥ അനുവദിച്ചില്ല. കൊട്ടാരക്കര - പുനലൂർ - തെന്മല വഴിയാണ് യാത്ര. സിനിമാ പറമ്പ് മുതൽ കൊട്ടാരക്കര വരെ വഴി അസഹനീയം ആയിരുന്നു. കുറച്ചിട ടാറിങ്ങ് നടത്തി പിന്നെ കുഴികൾ പിന്നെ വീണ്ടും ടാറിങ്, കുഴികൾ...! ഇതെന്ത് റോഡ് ? തെന്മല മുൻപ് പോയതിനാൽ കയറിയില്ല. തമിഴ്നാട് എത്തിയപ്പോൾ നല്ല റോഡുകൾ, സുഖ യാത്ര. അന്യൻ സിനിമയ്ക്കായി പാറയിൽ വരച്ച ചിത്രങ്ങൾ അങ്ങോട്ടുള്ള വഴിയിലാണ്. അവിടെയും കയറി. പാറ വൃത്തിയില്ലാത്ത സ്ഥലമായിട്ടുണ്ട്. എന്നാൽ പ്രകൃതിദൃശ്യങ്ങൾ, ചിത്രങ്ങൾ വരച്ച പാറകൾ സുന്ദരം... വഴി തിരിഞ്ഞ് പോകുന്നതിനാൽ ഗൂഗിൾ ചേച്ചിയാണ് വഴികാട്ടി. പല ഇടവഴികളിലൂടെയും പോകാൻ അവർ പറഞ്ഞത് അനുസരിച്ചു. പക്ഷേ ഇടയ്ക്ക് ആൾ സഞ്ചാരം പോലുമില്ലാത്ത സ്ഥലത്ത് കാറ്റാടിപ്പാടത്തൂടെയുള്ള മൺവഴിയിലൂടെ പോകാൻ പറഞ്ഞപ്പോൾ ഞെട്ടിപ്പോയി. ഒരു രണ്ട്, മൂന്ന് കിലോമീറ്റർ ഉണ്ടായിരുന്നു ടാറിട്ട റോഡിലേക്ക്. ഇടയ്ക്
പുതിയ പോസ്റ്റ് വിലങ്ങന്‍ കുന്നാണ്. (നിറം ഇത്രയും പ്രതീക്ഷിക്കരുതെന്ന് മുന്നറിയിപ്പ്) തൃശൂര്‍ - കുന്നംകുളം റോഡില്‍ അമല ആശുപത്രിയ്ക്ക് തൊട്ടു മുന്‍പ് ഇടത്തോട്ട് ഉളള വഴിയാണ് വിലങ്ങന്‍ കുന്നിലേയ്ക്ക്. മുന്‍പ് കൂട്ടുകാര്‍ പറഞ്ഞും ബ്ലോഗെഴുത്തുകളില്‍ നിന്നും ഈ സ്ഥലത്തെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസമാണ് പോയത്. എത്രയോ തവണ ഇതിന് മുന്നിലൂടെ യാത്ര ചെയ്തിരിക്കുന്നു. എന്നാല്‍ ഈ വഴി തിരിഞ്ഞില്ല. ഓരോന്നിനും അതിന്റേതായ സമയമുണ്ട്.... അല്ലേ... പ്രധാന റോഡില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളൂ. വഴിയില്‍ ടിക്കറ്റ് കൌണ്ടര്‍ ഉണ്ട്. ആളുകള്‍ക്ക്, വാഹനത്തിന്, ക്യാമറയ്ക്ക്... നല്ല വഴിയാണ്. മുളങ്കൂട്ടങ്ങള്‍ നിറഞ്ഞ തണലുള്ള വഴി. ഞങ്ങള്‍ പോകുന്ന സമയം നല്ല ഉച്ചസമയമാണ്. അതു വഴി വന്നപ്പോള്‍ പെട്ടന്ന് തിരിഞ്ഞതാണ്. വൈകീട്ടാണ് നല്ല സമയം. മുകളിലെത്തും മുന്‍പ് കണ്ട ഒരു ദൃശ്യം... വാഹനം പാര്‍ക്ക് ചെയ്ത് നേരെ കണ്ട ശില്പം ആണ് അടുത്ത ചിത്രം. ഒരു കേരള കര്‍ഷക കുടംബം. കോണ്‍ക്രീറ്റില്‍ ചെയ്ത ഈ ശില്പം ബംഗാളില്‍ കണ്ട രാം കിങ്കറിന്റെ സാന്താള്‍ കുടുംബം എന്ന ശില്പത്തെ ഓര്‍മ്മിപ്പിച്ചു. ലളിതവും മിക
തൃശ്ശ്നാപ്പള്ളിയില്‍ നിന്ന് ശ്രീരംഗം പോകുന്ന വഴിയിലാണ് മലക്കോട്ടൈകോവില്‍ എന്ന് പേരുള്ള ഈ ക്ഷേത്രം ഉള്ളത്. ക്ഷേത്രം എന്നതിനേക്കാള്‍ ഈ സ്ഥലം നല്കുന്ന കാഴ്ചകള്‍ ആസ്വദിക്കുന്നതിനും കാറ്റ് കൊള്ളുന്നതിനുമായാണ് ആളുകള്‍ ഇവിടെ എത്തുന്നത്. ഞങ്ങള്‍ ഇവിടെ എത്തിയത് കുറച്ച് നേരത്തെ ആയിപ്പോയി. അത്കൊണ്ട് കുറെ അധികനേരം മൊബൈലില്‍ പാട്ടൊക്കെ കേട്ട് ഇവിടെ ഇരിയ്ക്കേണ്ടതായി വന്നു. ഒരു അഞ്ച് മണിയോടെ ഇവിടേയ്ക്ക് കയറിയാല്‍ ഈ പ്രശ്നം ഒഴിവാക്കാവുന്നതാണ്. ബസ്സിറങ്ങിയ സ്ഥലത്തുനിന്നുള്ള കോവിലിന്റെ കാഴ്ച. ദാ, ആ മലയുടെ മുകളിലേയ്ക്കാണ് നമുക്ക് പോകേണ്ടത്. നല്ല തിരക്കായിത്തുടങ്ങുന്ന ഒരു മാര്‍ക്കറ്റിലൂടെയാണ് അങ്ങോട്ട് പോകുന്നത്. ഇടയ്ക്ക് ഇടത് വശത്തായി കാണുന്നതാണ് താഴെ കാണുന്ന കുളം. കോവിലിലേയ്ക്കുള്ള പ്രവേശനഗോപുരം. ടിക്കറ്റെടുത്ത് മുകളിലേയ്ക്ക്. ഈ തിരക്ക് പിടിച്ച വ്യാപാരസ്ഥാപനങ്ങള്‍ക്കിടയിലായാണ് അമ്പലത്തിലേയ്ക്കുള്ള വഴിയും. മുകളിലേയ്ക്കുള്ള നടകള്‍. ഇടയ്ക്ക് ഒരിടത്ത് ഗുഹയുടെ മാതൃകയില്‍ ഒരു സ്ഥലമുണ്ട്. അവിടെ ചെറിയ ചില കൊത്തുപണികള്‍ കാണാം. അവിടെ ചുമരില്‍ നിറയെ എഴുത്തുകള്‍ ഉണ്ട്. നടകള്‍ കയറി, മുകളിലെത്തിയാല്‍ ഉള്ള കാഴ്ചയാണ്
വാചാലമീ ചിത്രങ്ങള്‍!
ReplyDelete(എവിടെയായിരുന്നു ആത്മന്,കാണാനേ ഇല്ലായിരുന്നല്ലോ...)
അടിക്കുറുപ്പുകളെങ്കിലുമിടാമായിരുന്നു...കേട്ടൊ മാഷെ
ReplyDeleteകല്യാണം കഴിഞ്ഞതോടെ ആത്മന് മടിയനായി എന്നതിന് ഇതില്‍ കൂടുതല്‍ തെളിവു വേണോ? (എന്നാലും ഷിതേ...)
ReplyDeleteചിത്രങ്ങള്‍ മനോഹരം തന്നെ. അതില്‍ തര്‍ക്കമില്ല... അതുകൊണ്ടുമാത്രം വിഷയം തീരുന്നുമില്ല...
(ഈ കമന്റിന് ആത്മന് എന്നെ വിളിക്കാന്‍ പോകുന്ന തെറി കേള്‍ക്കാന്‍ എല്ലാ നല്ലവരായ ബ്ലോഗേഴ്സിനേയും ക്ഷണിച്ചുകൊള്ളുന്നു...)
കുഞ്ഞൂസിനുള്ള മറുപടി മൈലാഞ്ചി തന്നല്ലോ...
ReplyDeleteപിന്നെ മൈലാഞ്ചിക്കുള്ള മറുപടി, അത് ഞാന്‍ നേരില്‍ കൊടുക്കാം.
ബിലാത്തി, ശരിയാ മാഷെ. പക്ഷേ ഒരൊറ്റ സ്ഥലത്ത് നിന്ന് കൊണ്ടുള്ള ചിത്രങ്ങളാണ് എല്ലാം. അതായിരുന്നു അടിക്കുറിപ്പ് ഒഴിവാക്കിയത്.
വൈകാതെ അടുത്ത പോസ്റ്റ് വരുന്നതാണ്, ജാഗ്രതൈ!!!
ചുമ്മാ പടം മാത്രം പോരാട്ടാ.. :)
ReplyDeleteഏഴാറ്റുമുഖവും ഫോട്ടോകളും നന്നായിട്ടുണ്ട്.
ReplyDeleteഒറ്റ നില്പില് നിന്ന് ഫോട്ടോയെടുക്കാന്‍ എന്തായിരുന്നു ചേതോവികാരം എന്നു വെളിപ്പെടുത്തിയിരുന്നെങ്കില്‍ നന്നായിരുന്നു. നടന്നു ഫോട്ടോയെടുക്കാമായിരുന്നില്ലേ..?
കല്യാണത്തിന് വിളിച്ചില്ല എന്നതുപോട്ടെ, കല്യാണം കഴിഞ്ഞ വിവരം പോലും ആത്മന് ബൂലോഗരെ അറിയിക്കാഞ്ഞത് പാതകമായിപ്പോയി. പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട് ആത്മന്റെ പോസ്റ്റില്‍നിന്നും വോക്കൌട്ട് നടത്താന്‍ ഞാന്‍ എല്ലാ ബൂലോഗരേം ക്ഷണിച്ചുകൊള്ളുന്നു.
(വെറുതെ, ആരും കൂടെ വരില്ലെന്നറിയാം. എന്നാലും ചുമ്മാ. ഞാന്‍ കമന്റിട്ടിട്ടാണേ പോകുന്നത്..)
നിരക്ഷരന്,
ReplyDeleteകാര്യമായി എഴുതാന്‍ ഒന്നും അപ്പോ തോന്നിയില്ല. ഇവിടേയ്ക്ക് വെള്ളം എത്തുന്നത് അതിരപ്പിള്ളിയില്‍ നിന്നാണ്. ഇവിടുന്ന് ഒരു 13 കി.മീ.കൂടി പോയാല്‍ അവിടെയെത്താം.
സുപ്രിയ,
ഏഴാറ്റുമുഖത്ത് നമുക്ക് ഇറങ്ങാന്‍ പറ്റുന്ന ചില സ്ഥലങ്ങളാണ് ഉള്ളത്. ഞാന്‍ പോയത് ഒരു ഹര്‍ത്താല്‍ ദിവസം ആയിരുന്നു. അതുകൊണ്ട് മറ്റെല്ലായിടത്തും ആളുകള്‍ ഇറങ്ങിയിരുന്നു. പിന്നെ വെള്ളം കൂടുതലും പാറകളില്‍ വഴുക്കലും ഉണ്ടായതിനാല്‍ അധികം നടന്ന് പോകാന്‍ കഴിഞ്ഞിരുന്നില്ല.
പിന്നെ കല്യാണം, അതൊരു വല്യ സംഭവമൊന്നും അല്ലാന്നെ...